​എന്തുകൊണ്ട് ഈ കുറിപ്പ് നീണ്ടു പോകുന്നു

ഫ്യൂച്ചര്‍ കേരളയിലെ ജോലി അവസാനിപ്പിച്ചു. മുന്‍പ് മറ്റു രണ്ടു സ്ഥാപനങ്ങളും വിട്ടിറങ്ങിയപ്പോഴുള്ള അതേ മാനസിക അവസ്ഥയിലാണ്. സന്തോഷവും ഇല്ല, സങ്കടവും ഇല്ല, നാളത്തെ ദിവസം പോകാന്‍ ഒരു ഓഫീസില്ലെന്നു മാത്രമറിയാം.
മാതൃഭൂമിയുടെ ലോക്കല്‍ബ്യൂറോയിലേക്ക് എന്നെ തട്ടിയതിന്റെ നാലാം മാസമാണ് ഞാന്‍ മാതൃഭൂമി വിട്ടത്. നേരെ ഡിസി മീഡിയ തുടങ്ങാന്‍ തയാറെടുക്കുന്ന ഫ്യൂച്ചര്‍ കേരളയില്‍ വന്നു ചേര്‍ന്നു. പത്രത്തിന്റെ ആദ്യ ജീവനക്കാരനാണ് ഞാന്‍! ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള ലൈസന്‍സാണ് ആദ്യം എനിക്ക് തന്നത്. അത് ഞാന്‍ ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിച്ചു. എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാന്‍ എഴുതി, ആരും മോശം പറഞ്ഞില്ല, അതുകൊണ്ട് ഇഷ്ടത്തോടെ തന്നെ അത് തുടര്‍ന്നു.

ഇടയ്ക്ക് മാനേജ്‌മെന്റ് മാറി. അനിശ്ചിതത്വത്തിന്റെ നാളുകള്‍ വന്നപ്പോള്‍ രഞ്ചു പറഞ്ഞു; ‘മര്യാദക്ക് മാതൃഭൂമിയില്‍ ഇരുന്ന നിന്നെ ഞാന്‍ ആണ് ഇങ്ങോട്ട് വിളിച്ചത് അല്ലേ, നീ എത്രയും വേഗം വേറെ എവിടെക്കെങ്കിലും പൊയ്‌ക്കോ’. കൊടുങ്കാറ്റ് അടങ്ങിയപ്പോള്‍ എല്ലാം പഴയതുപോലെയായി. വീണ്ടും IANS പൂക്കാലം വന്നു. മാര്‍ക്കറ്റിങിന് പ്രാധാന്യം വന്നപ്പോള്‍ ഞാന്‍ ഡെസ്‌കിലേക്ക് ഒതുങ്ങി. അപ്പോള്‍ അഭ്യുദയകാംക്ഷികളുടെ ചോദ്യങ്ങള്‍ വന്നു. ‘മെയിന്‍ഫ്രേമില്‍ നിന്ന് ഞാന്‍ എങ്ങോട്ടാണ് ഈ ഒതുങ്ങിപ്പോകുന്നത്? ഈ പത്രം ആരെങ്കിലും വായിക്കുന്നുണ്ടോ?’ എല്ലാത്തിനും കേന്ദ്രം ഞാനകണമെന്ന് വാശി പിടിക്കുന്ന എന്നെ LIME LIGHT കെട്ടുപോകുന്നത് അലട്ടി. ‘തസ്ലിമയുടെ ഇന്റര്‍വ്യൂന് ശേഷം നീ ഒന്നും എഴുതിയില്ലേ’ എന്ന് രേഖ ചോദിച്ചപ്പോള്‍, ഇല്ല – ഞാന്‍ ഡെസ്‌കിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ, പ്രസ് മീറ്റുകളില്‍ വച്ച് മാത്യുവിനെ കാണുമ്പോള്‍ പുള്ളി സ്‌നേഹത്തോടെ പറഞ്ഞു. ‘അബി, ഫ്യൂച്ചര്‍ കേരളയെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ട്.’ മാത്യു സര്‍ ആരെയും കുറിച്ച് ഒന്നും മോശം പറയാറില്ല എന്നത് സത്യമാണ്. പക്ഷേ, ഇത് സമാധാനിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് എനിക്ക് അറിയാം. പാലിയത്തും, ഹരിയും പിന്നീട് ഇതേ കാര്യം റിപ്പീറ്റ് ചെയ്തപ്പോള്‍ ഞാന്‍ മാത്യുവിനെ സ്തുതിച്ചു.

ഞാന്‍ ഈ മാസം കൂടി ഫ്യൂച്ചര്‍ കേരളയില്‍ ഉണ്ടാകൂ എന്നു പറഞ്ഞപ്പോള്‍ ഇന്ദു പറഞ്ഞു, ‘നീ വേറെ എവിടെപ്പോയാലും അവിടത്തെ പിള്ളേരെപ്പോലെ കമ്പനിക്കാരെ കിട്ടില്ലല്ലോ എന്ന്, ഒരു കോളെജ് വിട്ടതുപോലെയാണ് എന്ന്’. അത് ശരിയാണ്. ഓഫീസിന് പുറത്തുള്ള വലിയൊരു നഷ്ടം തന്നെയാണ് ഞങ്ങളുടെ കാക്കക്കൂട്ടം. ചിറ്റൂര്‍ റോഡ്-ഷേണായിസ് ബ്ലോക്കില ഓരോ മനുഷ്യരും (പ്രത്യേകിച്ച് പെണ്‍കുട്ടികള്‍) ഞങ്ങളുടെ റഡാറിലുണ്ട്. പിന്നെ ജീനയുടെ ചേച്ചി, അനിയത്തി, ബാബു ചേട്ടന്‍, പിഷു, ഹോസ്റ്റലില്‍ ചരിത്രാതീത കാലം മുതല്‍ അഡ്മിഷന്‍ എടുത്ത പെണ്‍കുട്ടികള്‍, ആര്‍എംഎസ്, സ്പീഡ്‌പോസ്റ്റ് വണ്ടി, പ്രാന്തന്‍, ഡിറ്റിഡിസി, എണ്ണിയാലൊടുങ്ങാത്ത സെയില്‍സ് ഗേളുമാര്‍, അപ്പു, സെന്‍ട്രല്‍ സ്‌ക്വയര്‍ മാള്‍, ഞാന്‍ ഇതുവരെ പോകാത്ത സിനിപോളിസ്, കടയില്‍ ഒരു തട്ടുകട, ഫൂഡ് മാജിക്, വെറും തട്ടുകട, എല്ലാവരുടെം പിറന്നാള്‍ ആഘോഷങ്ങള്‍, അമ്മാസ്, സുമലത… എന്നിങ്ങനെ ANECDOTE കള്‍ നീളുന്നു.

ഞാന്‍ ആകെ മിസ് ചെയ്ത സംഗതി സിനിമകളാണ്. ഏത് സിനിമ ഇറങ്ങിയാലും ആദ്യ ആഴ്ച തന്നെ കണ്ടില്ലെങ്കില്‍ അത് ഒരു തെറ്റായി കരുതുന്നവരാണ് ഞാനൊഴികെ ഈ സംഘത്തിലെ ബാക്കിയുള്ളവര്‍. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഹോസ്റ്റല്‍ പോലും നഷ്ടപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട ജീന മേക്കപ്പ്. ഓരോ സിനിമ കഴിഞ്ഞ്, ഉച്ചയ്ക്ക് ഉണ്ണുന്നതിനിടയ്ക്ക ചര്‍ച്ചകള്‍. TMZ പോലെ സിനിമയും, സിനിമാക്കാരും സൂക്ഷ്മമായി വിലയിരുത്തപ്പെടും.

രാത്രി ഏഴ്, ഏഴര വരെ വീട്ടില്‍ പോകാതെ കുത്തിയിരുന്ന് കഥ പറയാന്‍ എന്നെ പഠിപ്പിച്ചത് ഫാസിലാണ്, അക്കാദമിയില്‍ വച്ച്. ആ ട്രെയിനിംഗ് ഫ്യൂച്ചറിലും എന്നെ അവസാന ബസ്സില്‍ വീട്ടില്‍ പോയാല്‍ മതിയെന്ന് മനസ്സിലാക്കിത്തന്നു. അതിലൊരു രസമുള്ളതുകൊണ്ടാണ് ഈ നോട്ട് എഴുതുന്നതുപോലും. പിന്നീട് ഇടയ്ക്ക് വൈശാഖ് വന്നു-പോയി, നീതു വന്നു, സന്ദീപ് സര്‍ ഇടുക്കിയിലേക്ക് പോയി. ഓഫീസില്‍ ചുറ്റുമുള്ള കസേരകളില്‍ പുതിയ മുഖങ്ങളും ആളുകളും വന്നു, എനിക്ക് പുതിയ ചുമതല കിട്ടി. ഒഴുക്ക് എന്നെയും കൊണ്ട് പുതിയൊരു വഴിയിലേക്ക് തിരിയാന്‍ ഒരുങ്ങിയപ്പോള്‍, എനിക്ക് വഴിമാറി ഒഴുകണമെന്നു തോന്നി. പ്രധാന കാരണം; എന്റെ മനസ് എന്റെ പിടിവിട്ടുപോയി, ശ്രദ്ധിക്കപ്പെടാനുള്ള – സ്വാര്‍ഥത ഇതൊന്നും പോര എന്ന ചിന്തയുണ്ടാക്കി. ഒപ്പം എന്നെ മുറിവേല്‍പ്പിച്ച ഓഫീസ് കാലയളവിലെ ഒരേയൊരു സംഭവവും ഉണ്ടായി. കലഹം തുടങ്ങിവച്ചത് ഞാനല്ല എന്നതുകൊണ്ട്, അതില്‍ എന്റെ റിയാക്ഷനിലും എനിക്ക് ഒരു മനസ്താപവും ഇല്ല. ഉടനെങ്ങും ഞാന്‍ ഉള്ളില്‍ ക്ഷമിക്കുകയുമില്ല.

നന്ദിയൊന്നുമില്ല, എന്നാലും ഈ പ്രസ്തുത മനുഷ്യര്‍ – എല്ലാ വള്ളിക്കെട്ടും സ്വയം ഏറ്റുവാങ്ങുന്ന ജീന, ആത്മാര്‍ത്ഥതയ്ക്ക് കണ്ണടവച്ച എസ്പി, ലേ ഔട്ടിന്റെ തത്വങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് കോണ്‍ട്രാക്ടില്‍ പ്രത്യേകം CLAUSE ഉണ്ടാക്കിയ വിപിനേഷേട്ടന്‍, എന്നോട് വേദം ഓതുന്ന പ്രിയ-പ്രിയ, ഡോ. ഫിക്‌സിറ്റ് – ശ്രീ ശ്രീ ടെക്കി, തുച്ഛമായ വിലയ്ക്ക് ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഒരുമ്പെട്ട രണ്ട് സുന്ദരികള്‍, മറൈന്‍ ഡ്രൈവ് കണ്ടിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്ന മായച്ചേച്ചി, എല്ലാവര്‍ക്കും സ്തുതി.

ഇന്ന് എന്നെപ്പോലെ അവസാനദിവസം ആഘോഷിച്ച് ഫ്യൂച്ചര്‍വിട്ട് ഇറങ്ങിയപ്പോള്‍ രാജന്‍ തമാശയ്ക്ക് പറഞ്ഞു, അവന്‍ വീട്ടില്‍പ്പോയി കരയുമെന്ന്. പതിവ് പോലെ എന്റെ അവസാന ബസ് കണ്ടപ്പോള്‍ ഓടിക്കയറുംവരെ എനിക്ക് ഇതിന്റെ അവസാന ദിവസമാണെന്ന തോന്നലില്ലായിരുന്നു. ബസ് പതിയെ ഓടി പനമ്പിള്ളി നഗറെത്തുമ്പോഴാണ്, ‘അവസാന ദിവസം’ പുറകിലായിപ്പോയത് മനസ്സിലായത്.

Resignation

​I close no doors. That is the good thing about my exit. I see no plan to settle down in the near future. 

I’m going to float, keep doing the regular s*it I’m doing for the past 3 years. I may regret at one point or other about how insanely I had thrown away my chances to challenge my regular ways.  But I don’t clamp down my spirits.

Every thing is connected. For that sole reason, I have this intuition that I shouldn’t cut the ties.

Maybe one day, I’ll come back here, for all the good reasons and trust me it could be muchsooner than anyone could imagine.

​Sunshine in the Attic

A mirror tells the future, 
a birthday gift from father.

He seldom gifts any hope,

I decided not to accept it.

I don’t remember my birthdays,

ritual of counting reverse,

your days from the doom.

I kept the mirror in foliage,

covered it with stacks of hues.

you can’t bury something forever,

even if they don’t sprout and embrace,

springs of all dark skinned flowers.
Mirrors too dream, of eternal skies,

anguished summer’s dust-wiping fingers.

My mirror, in its vanity autumn blanket,

all the leaves dead and drained,

had no shining reflection.

A man in boyish looks, whose

eyes implacable, shoulders hanging.
Have I told you this was about future?

that everything you see is distant,

like the crush of galaxies in light years leap.

A childhood gift from father,

like an implanted whisker in the face.

Whenever I said, I knew my fate,

they, my friends leaned against walls,

make impromptu sounds akin to father,

tells me – “You are doing all fine”
Not so soon came my heyday

days I invested my faith in world

only to see it slips through fingers.

I presumptively judge bright days,

smell of cologne and familiar dresses,

all fondling consolations.

every good song reminds us of a person

we either lost in our way, or 

we holding tight not to lose.
sacrilegious ceremonies called days,

in them you fight your demons,

needless to say they are unholy of all wars.

After a thousand blame games, you,

ill fated, mistaken in the mirror,

entrap yourself in snares of doubt.
You find the noose, find a head

and day for hanging.

you are bereaved, easily but solemnly.

cometh the hour of apocalypse

the mirror shatters into thousand particles

in the attic of my memory I feel it.

Hailstorms revisit, trees bear fruit,

warmth and smell of springs came back.

I learned to forget the future, like

it has never happened.

 

Tribute: Robin Williams, Dead Poets Society

Just yesterday, while watching Oscar videos in YouTube, I accidentally stumbled upon Robin Williams.

For a moment I felt cold and numb. Because, I knew Mr. Williams is no more and he was one of the greatest entertainers of the generation.

I’ve watched one by one, Robin Williams’ Oscar appearances. He was witty and funny in all of them, maybe except in the 1998 Oscar moment, where he was in the podium to receive the award for best actor in a supporting role.

orBITRoguNYrH9LSv5rg13Rc1ab

He said, “This is the only time I am speechless”. Indeed, this man has always find happiness in giving people joy than accepting it. And sadly, it could well be the reason why he decided to end his life abrupt.

Robin Williams was the smiling face for everyone. He got the nick to fix desolate situations. He surely was Hollywood’s comic relief. That is the same fact I find real hard to chew, because a man of his stature, an impeccable human being suddenly resorted to killing himself, leaving no trace of what actually went wrong in the script of his life.

1404387932000-poets
I hadn’t seen Goodwill Hunting, which many argue his best movie. But my love for Robin Williams was rooted when I watched the movie Dead Poets Society.

Literally, I was awestruck by the film with Williams giving life to a Character that a few will only forget.

Dead Poets Society was an eye opening film. Wonderful narration, extraordinary youngsters casted along Mr. Williams and dreamy script enabled the movie a reminiscent experience.

Keating, who scaled life without the regular life-gears, was an exemplary example and the most important thing of all was – they chose the best of actor to do the role. Dead Poets Society was revered because Robin Williams has touched it.

I remember when we heard the news of his demise; everyone took it to the social media to show their respect by posting the beloved phrase from Dead Poets Society – “Oh Captain My Captain!”

I always say to my pals that of all the good movies ever made, Dead Poets Society may not be counted as the best one ever. The point however that it was a movie happened at the right time and was inevitable.

Even though Robin Williams found it hard to cling on to hope in his real life his thorough act as the agent of hope worked out extremely well in the movie. It moved the audience, touched them deep within to remind them one of their hardest dream – to have a great teacher.

article-2754271-215236DC00000578-60_634x481

The void Mr. Williams left behind was easy to understand as we watch Whoopie Goldberg and Steve Martin almost sobbing, a scene a few would love to watch, when they try to recollect their memories about their “friend” and “brother”

There is a gripping suicide scene in Dead Poets Society. The blue eyed boy, Neil Perry kills himself with a hand gun. In the movie he was a real promise. He represented the energy of youth and obedience of a fine young man. His frenzy was envied by everyone including every single member of audience who watched him play lead role in Shakespeare’s ‘A Midsummer night’s dream’.

The wild joy named Neil Perry took a short cut to dismantle his life, thereby everyone’s life by choosing metal bullets. That moment is the single most haunting scene in Dead Poets Society let alone the moment Todd Anderson reacts like his heart is broken.

tumblr_naeyrk2r1w1trxyj2o1_500.gif

It is an irony, maybe, years later Robin Williams too bowed out in a similar fashion. Silently, he proclaimed he lost the battle with days and he is no more the captain.

കണ്ണില്‍ ഉരുണ്ടുകൂടുന്ന നിറമില്ലാത്ത തണുപ്പന്‍ തുള്ളികള്‍

സാധാരണ ഇത്തരം കാര്യങ്ങള്‍ ഞാന്‍ എഴുതാന്‍ മെനക്കെടാറില്ല. മനുഷ്യനെ മൃദുല വികാരങ്ങളില്‍ കെട്ടിയിടുന്ന ഒന്നിലും അധികം ശ്രദ്ധ കൊടുക്കരുതെന്ന വിചാരമാണ് കാരണം. എന്തായാലും കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ അസാധാരണമായ കാര്യങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. അതിന്റെ പേരില്‍ ഞാന്‍ ഇത് എഴുതുകയാണ്.

പഴയ എന്നോട്, പുതിയ, ഇന്നിലെ ഞാന്‍ ക്ഷമിക്കണമെന്ന് എന്റെ സൈക്കോളജിസ്റ്റ് രാവിലെ ഓര്‍മ്മപ്പെടുത്തിയിതേയുള്ളൂ. കസേരകള്‍ മാറിയിരുന്ന്, പഴയ ഞാനും പുതിയ ഞാനും പരസ്പരം ക്ഷമാപണങ്ങള്‍ കൈമാറി, ഉച്ചയോടെ ഓഫീസിലെത്തി, ടെറസ്സിലെ ടോയ്‌ലറ്റിലെ കണ്ണാടിയില്‍ നോക്കി എന്നോട് ക്ഷമിക്കാന്‍ എനിക്കുമാത്രമേ ആവതുള്ളൂ എന്ന് ഉറക്കെപ്പറഞ്ഞ് ഒരു പകല്‍ അവസാനിപ്പിച്ചാണ് ഞാന്‍ രാത്രി വീട്ടിലേക്കുള്ള വണ്ടി തേടി ബസ് സ്റ്റാന്‍ഡിലെത്തിയത്.

സമയം ഏഴരയാകുന്നു. ഇന്നലത്തേക്കാള്‍ 15 മിനുട്ട് വൈകി കെഎസ്ആര്‍ടിസി ബസ് വന്നു. ഇന്നലത്തേക്കാള്‍ കാത്തു നില്‍ക്കാന്‍ ആളുകള്‍ കുറവായതു കൊണ്ടാകണം അത് വൈകിയത്. കൂട്ടപ്രാര്‍ത്ഥനകള്‍ക്ക് വലിയ ശക്തിയുണ്ടെന്ന് ആര്‍ട്ട്-ഓഫ്-ലിവിംഗ് മാഷ് പറഞ്ഞത് ഓര്‍മ്മ വന്നു. (ബ്ലഡി സര്‍ക്കാസം…)

ബസ്സ് വൈകിയ പതിനഞ്ച് മിനുട്ടുകളില്‍ എനിക്ക് രണ്ട് ഫോണ്‍ കോളുകളാണ്. ഒന്ന്; ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്ത് ഇപ്പോള്‍ (7.30 പി.എം) തൃശ്ശൂര്‍ പിന്നിടുന്ന ഇന്ദുവിനെ വിളിച്ചു. തെറാപ്പിസ്റ്റ് എന്നെ മാറ്റിയിരുത്തിയ കസരേകളെക്കുറിച്ച് ഇന്ദുവിന് അറിയാം. സസ്‌പെന്‌സ് നശിച്ചതില്‍ എനിക്കു വന്ന സങ്കടം പ്രകടിപ്പിച്ചില്ലെങ്കിലും, കാര്യമായി ഞാന്‍ പറഞ്ഞു. എത്രയും വേഗം പോയിട്ട് വരൂ, സ്‌നേഹം കൊണ്ടല്ല. മനംപിരട്ടുന്ന, ഛര്ദ്ദിംപ്പിക്കുന്ന അപരിചിതത്വമുള്ള നഗരമാണ് ചെന്നൈ. രണ്ടാമത്തെ ഫോണ്‍ കോള്‍; ഷെമീറിനാണ്. അത് ഞങ്ങള്‍ തമ്മിലുള്ള ഒരു രഹസ്യ ഇടപാടാണ്, ചുംബനം പോലെ ഭദ്രം. അത് അവന്‍ എത്രയും വേഗം ശരിയാക്കിത്തരാം എന്നു പറഞ്ഞിട്ടുണ്ട്. രണ്ട് ഫോണ്‍കോളുകള്‍ക്കിടയിലൂടെ സമയം പിളര്‍ന്ന് എനിക്ക് ഇപ്പോഴും പേരറിയാത്ത രണ്ട് ട്രെയിനുകള്‍ സൗത്ത് ജംഗ്ഷനിലേക്ക് ചൂളം വിളിച്ചു പോയി.

നാവും ചെവിയും വിറങ്ങലിച്ച പഴയ നാളുകളുടെ കണക്കുകളില്‍ ജീവിതം കുരുക്കിയിട്ടിട്ട്, ദിവസങ്ങളെ പഴിക്കുന്ന, രാവിലെകളെ പിഴച്ചവളെന്ന് ആക്ഷേപിക്കുന്ന ഒരു മനുഷ്യന്‍

7.40ന് ബസ്സ് പുറപ്പെടും മുന്‍പ് ഒരമ്മച്ചിയും മകനും ബസ്സില്‍ കയറി. ഞാന്‍ മുന്‍വശത്തെ വാതിലില്‍ നിന്ന് രണ്ടാമത്തെ, രണ്ടാളുകളെ കൊള്ളുന്ന സീറ്റിലാണ് ഇരിക്കുന്നത്. ബസ്സില്‍ വലിയ തിരക്കില്ലാത്തതുകൊണ്ട് കയറി വരുന്ന എല്ലാവരും തോന്നുന്ന സീറ്റുകളില്‍ ചെന്നു വീഴുകയാണ്. പ്രായം 20കളുടെ അവസാനത്തിലാണെന്ന് തോന്നിപ്പിച്ച കട്ടി മീശയുള്ള, പഴഞ്ചന്‍ റിസ്റ്റ് വാച്ച് കിട്ടിയ മകനെ അമ്മച്ചി എന്റെ അടുത്താണ് ഇരുത്തിയത്. തൊട്ടടുത്ത മൂന്നാള്‍ സീറ്റില്‍ അമ്മച്ചിയും ഇരുന്നു.

അവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ രണ്ടാള്‍ സീറ്റുകള്‍ ബാക്കിയില്ലായിരുന്നു. ഞാന്‍ അലക്ഷ്യമായ നോട്ടങ്ങളിലൂടെ അവരുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്. അത് ഡീകോഡ് ചെയ്തപ്പോള്‍ മനസ്സിലായി. മകന് സംസാരിക്കാനോ, കേള്‍ക്കാനോ വയ്യ. അതുകൊണ്ടാണ് 20കളുടെ അവസാനത്തില്‍, അമ്മയെ ധിക്കരിച്ച് പിന്‍സീറ്റില്‍ ഇരിക്കേണ്ട മകന് അമ്മയുടെ ഓരം ചേര്‍ന്ന് ഇരിക്കേണ്ടി വരുന്നത്.

ഞാന്‍ അമ്മയെ ശ്രദ്ധിച്ചു. അവര്‍ കാഴ്ച്ചയില്‍ വിരമിച്ച ഒരു അദ്ധ്യാപികയെപ്പോലെയാണ്. ബസ്സ് ഓടിത്തുടങ്ങിയപ്പോള്‍ കടലമാവിന്റെ പുറന്തോടിട്ട കപ്പലണ്ടി റോസ്റ്റ് പാക്കറ്റ് അമ്മയുടെ മകന്‍ പൊട്ടിച്ചു. അവര്‍ അത് പങ്കുവച്ച് കഴിക്കുകയാണ്. ഞാന്‍ എന്റെ ഫോണില്‍ ശ്രദ്ധിച്ചിരിക്കുകയാണ്. അതിനിടയ്ക്ക് പെട്ടന്ന് അമ്മ, മകനോട് ആംഗ്യം കാണിച്ചു അടുത്തിരിക്കുന്ന എനിക്കുകൂടി കപ്പലണ്ടി തരാന്‍. അയാള്‍ക്ക് സങ്കോചമായി. മടിച്ചാണെങ്കിലും എനിക്ക് നേരെ ഒരു പിടി റോസ്റ്റഡ് കപ്പലണ്ടികള്‍ നീണ്ടു. ഒരു ചിരികൊണ്ട് ഒരേയൊരു കപ്പലണ്ടി മാത്രം ഞാന്‍ കൊത്തിയെടുത്തു. അമ്മയ്ക്കും മകനും നന്ദി പറഞ്ഞു.

ആ അത്ഭുതം അവസാനിക്കും മുന്‍പ് അമ്മച്ചി വലിയൊരു കപ്പലണ്ടി മിഠായിയുടെ ബാര്‍ എടുത്തു. അത് രണ്ടായി ഒടിച്ച് എനിക്ക് നേരെ നീട്ടി. ഞാന്‍ ചിരികൊണ്ട് അവരെ വിലക്കി. വാങ്ങിക്കൂ അമ്മച്ചി നിര്‍ബന്ധിച്ചു. എനിക്ക് വാങ്ങിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, കഴിക്കാന്‍ ഒട്ടു പറ്റിയില്ല. ഞാനത് ബാഗിനുള്ളില്‍ എടുത്തു വച്ചു. കേള്‍ക്കാനും പറയാനും വയ്യാത്ത ഒരു മകനെ വളര്‍ത്തുന്ന അമ്മയാണത്. പിന്നോട്ടുള്ള വര്‍ഷങ്ങളില്‍ അവരുടെ കണ്ണീര്‍ വരച്ചിട്ട ചാലുകള്‍ എനിക്ക് ആ മുഖത്ത് കാണാം. മകനെക്കുറിച്ചുള്ള ജിജ്ഞാസ എനിക്ക് ബസ്സിനുള്ളിലെ അന്തരീക്ഷത്തില്‍ നിന്ന് വായിച്ചെടുക്കാം.

അവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ രണ്ടാള്‍ സീറ്റുകള്‍ ബാക്കിയില്ലായിരുന്നു. ഞാന്‍ അലക്ഷ്യമായ നോട്ടങ്ങളിലൂടെ അവരുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്. അത് ഡീകോഡ് ചെയ്തപ്പോള്‍ മനസ്സിലായി. മകന് സംസാരിക്കാനോ, കേള്‍ക്കാനോ വയ്യ.

ഇവിടെ ഞാന്‍ മറ്റൊരാളുടെ മകന്‍, മറ്റൊരമ്മയുടെ മകന്‍, ദിവസങ്ങളോട് വയ്യെന്ന് പറയുന്നവന്‍, കേള്‍ക്കാ നും പറയാനും കഴിഞ്ഞിട്ടും. നാവും ചെവിയും വിറങ്ങലിച്ച പഴയ നാളുകളുടെ കണക്കുകളില്‍ ജീവിതം കുരുക്കിയിട്ടിട്ട്, ദിവസങ്ങളെ പഴിക്കുന്ന, രാവിലെകളെ പിഴച്ചവളെന്ന് ആക്ഷേപിക്കുന്ന ഒരു മനുഷ്യന്‍. എനിക്ക് നേരെ മധുരം നീട്ടുകയാണ് അമ്മ. അത് ഞാന്‍ വാങ്ങണം. അത് ഒരു തരത്തില്‍ അനുഗ്രഹമാണ്. പറയാതെ പറയുകയാണ്. നിന്നോട് നീ ക്ഷമിച്ചതിന് അമ്മ തരുന്ന മധുരമാണത്. അടുത്ത സീറ്റില്‍ ഒരു മനുഷ്യനിരിക്കുന്നു എന്ന് അമ്മയ്ക്ക് തോന്നിയല്ലോ, അടുത്ത് ശ്വസിക്കുന്നത് മറ്റൊരു മനുഷ്യനാണെന്ന് അമ്മ അറിഞ്ഞല്ലോ, ഞാനും ഒരമ്മയുടെ മകനാണെന്ന് അമ്മയ്ക്കല്ലാതെ മറ്റാര്‍ക്ക് മനസ്സിലാകും. വിശപ്പില്ലെങ്കിലും ഉണ്ടെങ്കിലും ഒരുപിടി കപ്പലണ്ടികള്‍ കഴിക്കാന്‍ എനിക്ക് വയറുണ്ടെന്ന് അമ്മയ്ക്ക് തോന്നിയല്ലോ.

വീടെത്തുംവരെ ഞാനത് മനസ്സില്‍ കുറിച്ചിട്ടു. ചില മനുഷ്യര്‍ അങ്ങനെയാണ്, അവര്‍ നമ്മുടെ ജീവിതത്തില്‍ വെറുതെയങ്ങോട്ട് സംഭവിച്ചു പോകും. അതിന്റെ പൊരുള്‍ അവര്‍ക്കു മാത്രമേ അറിയൂ. അമ്മ അനുഗ്രഹിച്ച കപ്പലണ്ടി മിഠായിയുമായി ഞാന്‍ വീട്ടിലെത്തി. ഭാനുമതി വീട്ടിലുണ്ടോയെന്ന് അന്വേഷിച്ചു, അവള്‍ ഇന്നുരാവിലെ അച്ഛന്റെ വീട്ടിലേക്ക് വണ്ടി കയറിയെന്ന് വല്യമ്മ പറഞ്ഞു. അനുഗ്രഹം കിട്ടിയ കപ്പലണ്ടി മിഠായിയുടെ കഥ ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു. അവര്‍ അത് ശ്രദ്ധയോടെ കേട്ടു. ആ അമ്മയ്ക്കും മകനും നല്ലത് വരുമെന്ന് പറഞ്ഞു. ഞാനും ആ മിഠായി നുണഞ്ഞിറക്കി. ഇത് നേരിട്ട് കഴിക്കാന്‍ എനിക്കും എന്റെ അമ്മയ്ക്കും മാത്രമേ പറ്റിയുള്ളൂ.

പക്ഷേ, എന്റെ ചിന്തകളിലെ സ്വപ്‌നങ്ങളിലെ മനുഷ്യരെ, ഇന്ദു, ഷെമീര്‍, ഭാനുമതി, സൈക്കോളജിസ്റ്റ്, പിന്നെ പേര് പ്രത്യേകം പറയണ്ടാത്ത നൂറു കണക്കിന് സ്‌നേഹിതരെ, നിങ്ങളും നന്ദി പറയണം, ആ അമ്മയ്ക്കും മകനും, അവര്‍ സന്തോഷത്തോടെ ജീവിക്കാന്‍ ‘പ്രാര്‍ത്ഥിക്കണം’. അതിലുപരി അവര്‍ എന്നെ കണ്ട നിമിഷം ആരുടെ സൃഷ്ടിയായിരുന്നോ ആ പൊരുളിനോട് നിങ്ങള്‍ എന്നെപ്പറ്റി പറയണം.

“Forget the future like it has never happened”