ഇംത്യാസിനെപ്പറ്റി ഒരുപാട് കഥകളുണ്ടായിരുന്നു. അവനെ തവിട് കൊടുത്തു വാങ്ങിച്ചതാണെന്ന ആദ്യത്തെ കഥ സുകന്യ, കേട്ടകാലത്ത് തന്നെ തള്ളിക്കളഞ്ഞു. കാരണം അവളെപ്പറ്റിയും അങ്ങനെയൊരു കഥ ഉണ്ടായിരുന്നു. ദേഷ്യം വരുമ്പോള്‍ അമ്മ അവളോട് പറഞ്ഞിരുന്നത്. അത് തെറ്റാണെ് അവള്‍ പിന്നീട് മനസിലാക്കിയിരുന്നു.
ഇംത്യാസിനെക്കുറിച്ച് രണ്ടാമതൊരു കഥ കേട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ആ കഥ, അവനെ ഇപ്പോഴത്തെ അവന്റെ അച്ഛന്, അന്ത്രുമാന് കിടന്നു കിട്ടിയതാണ് എന്നതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ സംഭവം. ഇംത്യാസിന് ആറ് വയസ്സുള്ളപ്പോള്‍, (അന്ന് സുകന്യക്ക് നാല് വയസ്സുണ്ടാകണം) പള്ളിയില്‍ നേര്‍ച്ചക്ക് വന്ന ആരോ ഉപേക്ഷിച്ചതാണ് ഇംത്യാസിനെ.
നേര്‍ച്ചക്ക് ആളുകള്‍ കൂട്ടം തെറ്റുന്നത് പതിവാണ്. പക്ഷേ, അന്വേഷിച്ചുവരാന്‍ ഉടമസ്ഥരില്ലാതെ ആളുകള്‍ ഉപേക്ഷിക്കപ്പെടാറില്ല. ഇന്നാണെങ്കില്‍ പോലീസുണ്ട്. അന്ന് പോലീസുകാരുണ്ടോ എന്ന് അറിഞ്ഞുകൂടാ. എങ്കിലും പള്ളിക്കമ്മിറ്റിക്കാരുണ്ട്. കൂട്ടം തെറ്റിയ ആറ് വയസ്സുള്ള ഒരു കുട്ടിയെ അവര്‍ രക്ഷിക്കാതിരിക്കില്ല. ആറ് വയസ്സുള്ള കുട്ടി ഉറക്കെ കരഞ്ഞു കാണില്ലേ. പ്രത്യേകിച്ച് പരിചയമില്ലാത്ത ആള്‍ക്കൂട്ടമാണെങ്കില്‍ പറയുകയേ വേണ്ട. ആ കുട്ടി കരഞ്ഞിട്ടുണ്ടാകണം.
ഇംത്യാസ് കരഞ്ഞോയെന്ന് ഈ കഥ കേട്ടപ്പോള്‍ അവള്‍ ചോദിക്കാന്‍ ഒരുമ്പെട്ടില്ല. അവന്‍ അന്ന് കരഞ്ഞോ എന്നതില്‍ പുതുമയില്ല. ആ ചോദ്യത്തിന് പ്രസക്തിയുമില്ല. കാരണം – ഇംത്യാസിനെ ആരാണോ നഷ്ടപ്പെടുത്തിയത് അവര്‍ക്ക് അവനെ തിരികെ വേണ്ടായിരുന്നു. അതിന് പുറമെ ഇംത്യാസിനെക്കുറിച്ച് ചൂഴ്ന്നു ചോദിക്കാന്‍ നിന്നാല്‍ ആളുകള്‍ സംശയിച്ചേക്കുമെന്ന് സുകന്യ കരുതി.
“കരയാത്തൊരു കുട്ടിയായിരുന്നു അത്, അയിന്റെ അച്ഛനെ കാണണ്ട, അമ്മേനെ കാണണ്ട… അന്വേഷിച്ചിട്ടേയില്ല ഇത് വരെ, എന്തോ കൊഴപ്പോണ്ടായത് കൊണ്ടു കളഞ്ഞതാണ്”; പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇംത്യാസ് നാട്ടിലേക്ക് തിരികെ വന്നപ്പോള്‍ സുകന്യയുടെ അമ്മ വീട്ടിലിരുന്നു മുറുമുറുത്തു.
ഇംത്യാസിനെ കിട്ടിയശേഷം അവന്‍ അവരുടെതാണെ് സ്ഥാപിക്കാന്‍ അന്ത്രുമാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി. പോലീസും വയ്യാവേലിയും പതിവായി. കുട്ടികളെ നഷ്ടപ്പെട്ട കുറേയാളുകള്‍ ഇംത്യാസിനെ കാണാന്‍ ഇടയ്ക്ക് ഇടയ്ക്ക് വന്നുകൊണ്ടിരുന്നു. അവര്‍ക്കൊന്നും അവരുടെ കുട്ടിയുടെ കാരുണ്യം അവന്റെ മുഖത്ത് കണ്ടെത്താനായില്ല. എവിടെയാണ് താന്‍ ഉള്‍ക്കൊള്ളുന്നതെന്ന ചിന്തയില്ലാതെ മുല്ലപ്പടര്‍പ്പുകളുടെ പിന്നില്‍ ഒറ്റയ്ക്ക് കളിക്കുന്ന പ്രായമായിരുന്നു അപ്പോഴും ഇംത്യാസിന്.
കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംത്യാസിനെ അന്ത്രുമാന്‍ ഏറ്റെടുത്തു. മറ്റു വഴികളില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അയാളുടെ ഭാര്യ പണ്ടേ മരിച്ചുപോയി. ഒരേയൊരു മകന്റെ വിവാഹവും കഴിഞ്ഞു.
ആ വീട്ടിലെ ഒരു അംഗമായി മാറിയപ്പോഴാണ് ഇംത്യാസിന് ആ പേര്‌പോലും കിട്ടിയത്. നേര്‍ച്ച പറമ്പില്‍ നിന്ന് കണ്ടെത്തിയ കാലത്ത് സ്വന്തം പേരുപോലും കുട്ടി മറന്നു പോയിരുന്നു. കമ്മിറ്റിക്കാരുടെ സംഘം പേര് ചോദിച്ചപ്പോള്‍ അവന്‍ ഓരോരുത്തരോടും ഓരോ പേരാണ് പറഞ്ഞതെന്നാണ് ചരിത്രം.
അന്ത്രുമാന്‍ ഇംത്യാസിനെ ആദ്യം ദത്തെടുക്കാനൊും നിന്നില്ല. അയാള്‍ക്ക് കുട്ടിയെ മുസ്ലീമാക്കണമെന്നും ആഗ്രഹമുണ്ടായിരുില്ല. പക്ഷേ, അവനെ മുസ്ലീമാക്കുന്നതില്‍ തെറ്റില്ലെന്ന് അയാള്‍ക്ക് പിന്നീട് തോന്നിയപ്പോള്‍ നിയമത്തിന്റെ ഇടപെടലുണ്ടായി. കണ്ടവരെല്ലാം തറപ്പിച്ചു പറഞ്ഞു, ഇംത്യാസ് മുസ്ലീമാണെന്ന്. പക്ഷേ, അത് തെളിയിക്കാനുള്ള ശരീരത്തിലെ മുറിവ് അവനുണ്ടായിരുന്നില്ല. അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.
“ഇവന്‍ മുസ്ലീം ആകാതെ തരമില്ല” ചിലര്‍ ഉപദേശിച്ചു.
അവന്‍ ഓത്തുപള്ളിയെപ്പറ്റിയോ വാങ്കുവിളിയെപ്പറ്റിയോ സംസാരിച്ചില്ല. മുല്ലവള്ളികളുടെ പടര്‍പ്പിനു പിന്നില്‍ ഒളിച്ചിരിക്കാന്‍ മാത്രമായിരുന്നു അവന് അറിയാമായിരുന്നത്.
“ഇവന്‍ ഏതോ വിശ്വാസം ഇല്ലാത്ത മേത്തന്റെ മോനാണ്” ചിലര്‍ അടക്കം പറഞ്ഞു.
ഈ കോലാഹലങ്ങള്‍ക്ക് ഇടയില്‍ അവന്‍ സ്വയം കണ്ടെത്തിയ പേരാണ് ഇംത്യാസ്. സ്വത്വം തെളിയിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ അവനു കൊടുത്തു വെള്ളക്കടലാസില്‍ അവന്‍ അവ്യക്തമായി എഴുതിയ ചില ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആളുകള്‍ കൂട്ടിവായ്ച്ചു. അങ്ങനെയാണ് ആ പേരുണ്ടായത്.
വര്‍ഷങ്ങള്‍ക്കുശേഷം ഇംത്യാസിനെ അന്ത്രുമാന്റെ മകന്‍ കൊണ്ടുപോയി. അധികം ദൂരേയ്ക്ക് അല്ലെങ്കിലും നാട്ടുകാരുടെ കണ്ണില്‍ നിന്ന് ഒളിപ്പിക്കാന്‍. അന്ന് സുകന്യക്ക് അതേപ്പറ്റി ഓര്‍മ്മയുണ്ടായിരുില്ല. അവള്‍ക്ക് സങ്കടം തോന്നാന്‍ പാകത്തിന് ഇംത്യാസ് അവളുടെ മനസ്സില്‍ പതിഞ്ഞിരുന്നുമില്ല. നാട്ടുകാര്‍ക്ക് ഇംത്യാസിനോടുള്ള നിസംഗതയേക്കാള്‍ താഴെയായിരുന്നു അന്നത്തെ അവളുടെ പ്രതികരണം.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇംത്യാസ് തിരികെ വന്നപ്പോള്‍ അവള്‍ക്ക് പക്ഷേ, ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവളെപ്പോലെ അവനും വളര്‍ന്നിരുന്നു. അവളുടെ പ്രായത്തിലുള്ളവര്‍ക്കുമാത്രം സ്വന്തമായുണ്ടെന്ന് അവള്‍ കരുതുന്ന ഒരു അസാധാരണ ഊര്‍ജ്ജം അവന്റെ ശരീരത്തില്‍ ഉണ്ടെന്ന് അവള്‍ക്കു തോന്നിപ്പോയി.
സാധനങ്ങളുടെ നീണ്ട ഘോഷയാത്രയുമായി അവന്‍ അന്ത്രുമാന്റെ വീട്ടിലേക്ക് നടന്നു വന്നത് അവള്‍ ജനലിലൂടെ കണ്ടു. ആകാശ നീല ഷര്‍ട്ടും പറ്റെ വെട്ടിനിര്‍ത്തിയ മുടിയും.
അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകതയുംകൂടി ഉണ്ടായിരുന്നു. അവളുടെ വീട്ടിലെ പൂച്ചകളുടെ നീണ്ട ജന്മ പരമ്പരകളില്‍നിന്ന് ഇടയ്ക്ക് കാടുകയറിയ ഒരു പൂച്ച തിരികെ വന്നു.
ഇംത്യാസ് മടങ്ങിയെത്തിയതിനേക്കാള്‍ അവള്‍ക്ക് പൂച്ചയുടെ മടങ്ങിവരവായിരുന്നു ഞെട്ടലുണ്ടാക്കിയത്. ഇംത്യാസിനെക്കുറിച്ച് അവള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ, പൂച്ചകളുടെ ജീവിതവും പ്രവര്‍ത്തിയും അവള്‍ക്ക് ഹൃദിസ്ഥമാണ്. കാടുകയറിയ പൂച്ചകള്‍ മടങ്ങി വരുന്നത് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അവളോര്‍ത്തു. അത് തെറ്റിച്ചിരിക്കുകയാണ് ഈ പൂച്ച. അവള്‍ ഇംത്യാസിന്റെ പോക്കും വരവും മറന്നുപോയി. പൂച്ചകളുടെ പുരാണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.
സുകന്യക്കും മുന്‍പാണ് പൂച്ചകള്‍ അവളുടെ വീടിന്റെ ഭാഗമായത്. പ്രസവവേദനയുമായി ആദ്യമായി ഒരു പൂച്ച വപ്പോള്‍ സുകന്യയുടെ അമ്മ അതിന് തലചായ്ക്കാന്‍ ഇടംകൊടുത്തു. അത് ഒരു അഭ്യര്‍ഥന പോലെയായിരുന്നു. വീടിന്റെ മുന്‍വാതിലില്‍ വന്ന് ഒരു അഭയം ചോദിക്കല്‍.
“ഭൂമിയുടെ രക്ഷകനെയല്ല ഞാന്‍ പ്രസവിക്കാന്‍ പോകുന്നത്. പക്ഷേ, പ്രസവിക്കാതെ വയ്യ, സ്ഥലം വേണം.” പൂച്ച അതിന് അറിയാവുന്ന ഭാഷയില്‍ പറഞ്ഞു.
അമ്മ, അടുക്കളയിലൂടെ പൂച്ചയെ ആടിന്റെ തൊഴുത്തിലേക്ക് ആട്ടിയോടിച്ചു. ദിവസങ്ങള്‍ക്കുശേഷം പലകകള്‍ക്കിടയില്‍ കാല് കുടുങ്ങി ഒരു ആട് മരണ വെപ്രാളം കൊണ്ടു കരഞ്ഞപ്പോള്‍, പൂച്ച അതിന്റെ കുഞ്ഞുങ്ങളുമായി അതിര്‍ത്തി കടന്നു.
“പൂച്ച വീട് വിട്ടു പോകുത് ഒട്ടും നല്ലതല്ല” അമ്മ പരിതപിച്ചു.
ഒരാഴ്ച്ചയ്ക്കുള്ളില്‍ ഒരു പെണ്‍കുഞ്ഞുമായി പൂച്ച തിരികെയെത്തി.
“പൂച്ച വീട്ടിലേക്ക് വരുന്നത് ഐശ്വര്യമാണ്” അമ്മ ആശ്വസിച്ചു.
മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വണ്ടി കയറി തള്ളപ്പൂച്ച ചത്തു.
“പൂച്ച മനുഷ്യര്‍ക്കു വരുന്ന അപകടങ്ങള്‍ ഏറ്റുവാങ്ങുന്നു” അമ്മയുടെ കണ്ണ് നനഞ്ഞു.
വീട്ടിലെ ആര്‍ക്കോ വേണ്ടി കാറിന്റെ ടയറിന് കീഴില്‍ തലവെച്ചുകൊടുത്തിരിക്കുകയാണ് പൂച്ച. അമ്മയുടെ നിഴലില്ലാതെ വളര്‍ന്ന പൂച്ചക്കുഞ്ഞിനെ സുകന്യയുടെ അമ്മ സ്‌നേഹിച്ചു.
പൂച്ചകളുടെ ജീവിതം അങ്ങനെയാണ്. എപ്പോഴും ആലസ്യത്തിന്റെ ദിനങ്ങള്‍. ഉറങ്ങിമതിവരാത്ത ബാല്യവും കൗമാരവും വാര്‍ധക്യവും. ഇടയ്ക്കുള്ള ചെറിയ ഇടവേളകളില്‍ നിലയ്ക്കാത്ത ഓട്ടവും ഉലകം ചുറ്റലും. പരാക്രമങ്ങള്‍ക്ക് ഇടയ്ക്ക് മനുഷ്യരെപ്പോലെ ഏതെങ്കിലും അപകടത്തിന് മുില്‍പ്പെട്ട് ഹൃദയം നിലച്ച്, തലതകര്‍ന്നു മരണം.
സുകന്യ ജനിക്കുമ്പോഴേക്ക് പൂച്ചകള്‍ അവളുടെ വീട്ടില്‍ അംഗത്വം നേടിയിരുന്നു. സോഫകളില്‍, അടുക്കള വാതിലില്‍, കുറ്റിച്ചൂലിന് പിന്നില്‍, റഫ്രിജറേറ്ററിന്റെ മുരള്‍ച്ചയ്ക്ക് ചെവികൂര്‍പ്പിച്ച് അങ്ങനെ ജീവനുള്ളിടത്തും ഇല്ലാത്തിടത്തും പൂച്ചകള്‍ അലഞ്ഞുനടന്നു. സോഫകളിലും തീന്മേശകളിലും പൂച്ചരോമങ്ങള്‍ നിറഞ്ഞു. അമ്മ വീടിനുള്ളില്‍ നിന്ന് അവയെ ആട്ടിയോടിച്ചു.
മീന്‍ കട്ടെടുത്താലും കല്ലെറിഞ്ഞ് പൂച്ചകളെ പായിക്കാന്‍ അമ്മയ്ക്ക് മനസ് വരില്ലായിരുന്നു. കാരണം, ചൂലെടുത്ത് ഓടിക്കുന്നതിന്റെ പിന്നിലെ വാത്സല്യം അവര്‍ക്ക് മനസ്സിലാകും. അവര്‍ക്ക് പരിചിതമായ ശാസനകളില്‍ ഒന്നാണിത്. കല്ലെടുത്താല്‍ മനുഷ്യന്റെ പ്രകൃതം തന്നെ മാറുകയാണ്. ആക്രമിക്കാനാണ് മനുഷ്യര്‍ കല്ലെടുക്കുകയെന്നത് പൂച്ചകള്‍ക്കറിയാം. അവര്‍ അത് ഭയപ്പെടുന്നു. കല്ലെറിഞ്ഞോടിച്ചാല്‍ പൂച്ചകള്‍ ഒരിക്കലും തിരികെ വരില്ലെന്ന് അമ്മ പറയുന്നു.
സുകന്യ പൂച്ചകളെ താലോലിക്കാന്‍ തുടങ്ങിയപ്പോഴേക്കും വീട്ടിലെ പൂച്ചകളുടെ തലമുറകള്‍ മൂന്നോ, നാലോ പിന്നിട്ടിരുന്നു. വളര്‍ച്ചമുറ്റിയ പെണ്‍പൂച്ചകളും പരുക്കന്മാരായ ആണ്‍പൂച്ചകളും ഇടയ്ക്ക് അപ്രത്യക്ഷരാകും. ഒരു വീട്ടില്‍ എല്ലായിപ്പോഴും ഒരു പൂച്ചയുണ്ടാകും. അത് അവരുടെ ലോകത്തിലെ ഒരു ധാരണയാണ്. ഒരാള്‍ക്ക് രാജ്യം വീതിച്ചുകൊടുക്കല്‍. അത് ആ വീടുവിട്ടു പോകില്ല. ആണ്‍ പൂച്ചയാണെങ്കില്‍ കാട് കയറാന്‍ നേരമാകുമ്പോള്‍ മാത്രമാണ് പോകുന്നത്. പിന്നീട് മടക്കമില്ല.
സുകന്യക്കൊപ്പം മൂന്നോ നാലോ പൂച്ചകള്‍ വളര്‍ന്നിട്ടുണ്ട്. തള്ള ചത്തതിന് ശേഷം തൊള്ള തുറന്ന് കരഞ്ഞ് അവശയായി കിണറ്റില്‍ വീണ പൂച്ചകളിലൊാണ് സുകന്യയുടെ ആദ്യത്തെ പൂച്ചയോര്‍മ്മ. തള്ള ചത്ത എല്ലാത്തിനോടും മനുഷ്യന് സഹതാപമുണ്ട്. വളര്‍ച്ചയുടെ ഒരുഭാഗം ചെത്തിമാറ്റിയെടുക്കപ്പെട്ട ജീവികളാണ് അവര്‍. ഇനി സ്വന്തം സ്വത്വത്തില്‍ ഒളിച്ചിരിക്കുന്ന ഒരു കഴിവിനെ സ്വയം പുറത്തെടുത്ത് നട്ടു നനച്ച് മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ ശ്രമിക്കണം അവര്‍.
കിണറ്റില്‍ വീണ പൂച്ചയ്ക്ക് പേര് പാണ്ഡേ എന്നായിരുന്നു. മൂക്കില്‍ കറുത്ത പുള്ളിയുള്ള പൂച്ച. ഒപ്പം ജനിച്ച മറ്റു രണ്ടുപേരേക്കാള്‍ തള്ളയുടെ മരണത്തില്‍ തളര്‍ന്നുപോയത് ആ കുഞ്ഞാണ്. അത് മനപ്രയാസം കൊണ്ട് ഓടി നടന്നു. പശുവിന്‍ പാല് ഒന്ന് നക്കി നോക്കിയശേഷം, സിംഹത്തിന്റെ വിടര്‍ന്ന സടപോലെ എഴുന്നേറ്റു നില്‍ക്കുന്ന രോമങ്ങളില്‍ വിറകൊണ്ട് ചെടിച്ചട്ടികള്‍ക്കു പിന്നില്‍ ഒളിച്ചു. ചോദ്യങ്ങള്‍ക്ക് ഇടകൊടുക്കാത്ത ഒരുനാള്‍ കിണറ്റിലേക്ക് ചാടി. കിണറ്റില്‍ വെള്ളം കുറവായിരുന്നു. അടിമുടി നനഞ്ഞെങ്കിലും അരഞ്ഞാണത്തില്‍ പിടികിട്ടി. രണ്ട് ദിവസം കരച്ചിലുമായി കിണറ്റിനുള്ളില്‍ കഴിഞ്ഞതിനുശേഷം സുകന്യയുടെ കണ്ണിലുടക്കി. കയറില്‍ കുറുകെട്ടിയിറക്കി കിണറിന് പുറത്തെടുക്കുമ്പോഴും അത് കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. ആ രംഗം കണ്ടു നിന്നപ്പോള്‍ സുകന്യ അറിയാതെ അമ്മയെ തെരഞ്ഞുപോയി.
എലികളെയും തവളകളെയും പിടിക്കുകയും അപൂര്‍വ്വമായി പാമ്പുകളെ വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടുവരികയും ചെയ്ത കാലത്തിന് ശേഷം പൂച്ച അപ്രത്യക്ഷനാകുകയായിരുന്നു.
“ആ, പൂച്ചകള്‍ പ്രായമാകുമ്പോള്‍ കാട് കയറും” സുകന്യയെ സമാധാനിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.
പ്രായം പിന്നിട്ടാല്‍ ഒരു പൂച്ച കാട്ടിലേക്ക് നടക്കുകയാണ്. അതിന്റെ നല്ലകാലം പിറകിലായിരിക്കുന്നു. ഇനി മരണം മാത്രമാണ് ശരണം. അതല്ല, പാതി നാട്ടിലും പാതി കാട്ടിലുമാണ് പൂച്ചകളുടെ ജീവിതമെന്ന് അമ്മ തിരുത്തുന്നു. പൂച്ചകള്‍ക്ക് മറുപാതി ജീവിതം കാട്ടിലാണ്. ആ സമയം അവര്‍ക്കറിയാം. കാട്ടിലെ ഇരുട്ടിലേക്ക് അവര്‍ ഇറങ്ങിപ്പോകും. ഇവിടുത്തേക്കാള്‍ സന്തോഷത്തോടെ അവിടെ ജീവിക്കും. ഒരിക്കല്‍ കാട് കയറിയാല്‍ പിന്നെ ഇറക്കമില്ല. അവന്‍ എല്ലാം മറന്നുപോകും. അതാണ് പൂച്ചകളുടെ ഒരു ശാപവും.
കുത്തനെ കാടിന്റെ ഇരുട്ടിലേക്ക് ഒരു പൂച്ച കയറിപ്പോകുന്നു. മൂക്കിലെ പുള്ളി, അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്നു. കാടിന്റെ ഉള്‍ക്കോണുകളിലേക്ക് അത് നടക്കുന്നു. നിലാവ് ഉദിക്കുന്ന ദിക്കില്‍ അത് നടപ്പ് അവസാനിപ്പിക്കുന്നു. മുകളില്‍ കത്തുന്ന ചന്ദ്രനെ നോക്കി നിശ്ചലനായി നില്‍ക്കുന്നു. ചുറ്റും കണ്ണോടിക്കുന്നു. കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്ന് വീക്ഷിക്കുന്ന ഈ കണ്ണുകളെ പൂച്ച അറിയുന്നില്ല. നിലാവിനെ അവന്റെ രോമശരീരത്തിലേക്ക് വലിച്ചെടുത്ത് അവന്‍ മുരളുന്നു. കഴുത്തുകള്‍ ചുഴറ്റി അവന്‍ പഴയ ശല്‍ക്കങ്ങളെ മണ്ണിലേക്ക് എറിയുന്നു. നിലാവില്‍ അവന്‍ ഗര്‍ജിക്കുന്നു. സൗമ്യമായ കരച്ചിലല്ല, ഗര്‍ജനം. ക്ഷണനേരം കൊണ്ട് അവന്‍ വളര്‍ന്നു വലുതായി. കരിമ്പുലിയെപ്പോലെ അവന്‍ കാട്ടിനുള്ളില്‍ അലയുന്നു. അവന്റെ രണ്ടാംജീവിതം – സുകന്യ വിയര്‍ത്തൊട്ടിയ കഴുത്ത് തടവിക്കൊണ്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റൂ.
സ്വപ്‌നത്തിന്‌ശേഷം പൂച്ചയുടെ തിരോധാനം മറന്നു കളയാന്‍ സുകന്യക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുില്ല. പുതിയ പൂച്ചകള്‍ അവള്‍ക്ക് കൂട്ടിനു വന്നു. ഒറ്റയടിക്ക് അഞ്ച് പൂച്ചകളാണ് അപ്രതീക്ഷിതമായി തൊഴുത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഒന്നാമന്‍ അടുക്കളയിലേക്ക് എത്തിനോക്കാത്ത മാന്യന്‍. രണ്ടാമന്‍ ബലിഷ്ഠമായ ശരീരമുള്ള ഒരു ഭക്ഷണപ്രേമി. മൂന്നാമന്‍ ഉന്നം തെറ്റാതെ പ്രാണികള്‍ക്കുമേല്‍ ചാടി വീഴുന്നവന്‍. നാലാമനും അഞ്ചാമനും ബാക്കി മൂന്നുപേരുടെ വാലില്‍ പിടിച്ച് കളിക്കുവര്‍.
അതുവരെ ഒരു പൂച്ച-തലമുറയും പ്രകടിപ്പിച്ചിട്ടില്ലാത്ത ശൗര്യമായിരുന്നു ഇവര്‍ അഞ്ചു പേര്‍ക്കുമുണ്ടായിരുത്. കാക്കകളെയും അണ്ണാന്‍കുഞ്ഞുങ്ങളെയും വേട്ടയാടുതായിരുന്നു അവരുടെ ക്രൂരവിനോദം. പൂച്ചകളെ പെട്ടന്ന് സുകന്യ വെറുത്തു. അപ്പോഴേക്കും അതിര്‍ത്തി കടന്ന് മൂന്നുപേര്‍ മറ്റുള്ള വീടുകളിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.
സുകന്യക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പൂച്ചകള്‍ക്കും കഴിയാത്തവയ്ക്കും ഇടയിലാണ് ഏറ്റവും അവസാനം അവളുടെ വീട്ടില്‍ നിന്ന് അപ്രത്യക്ഷനായ പൂച്ച നിന്നിരുത്. അതിന് അവള്‍ പ്രത്യേകിച്ച് പേരൊന്നും ഇട്ടിരുന്നില്ല. അത് സുന്ദരനായിരുന്നു. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ബോധ്യമുള്ള ഒരു പൂച്ച. നീണ്ട വാലില്‍ രോമങ്ങള്‍ അലങ്കാരമായി നിന്നു. വെളുപ്പും ഓറഞ്ചും നിറത്തിലുള്ള ശരീരം മഞ്ഞുകാലത്ത് തലയണപോലെ വികസിപ്പിക്കാന്‍ അവന് കഴിഞ്ഞു. ആലസ്യം അവന്റെ മുഖത്ത് മാത്രമല്ല നടപ്പിലും നില്‍പ്പിലുംവരെ പ്രകടമായിരുന്നു.
അവന്‍ സുകന്യയെ തൊടാന്‍ അനുവദിച്ചില്ല. അവളുടെ വീട്ടിലാണ് നില്‍പ്പെങ്കിലും അവന്‍ ഔദാര്യം പറ്റാനില്ലെന്ന ഭാവത്തിലാണ് പെരുമാറിയത്. സുകന്യയോ ആ വീട്ടിലെ മറ്റാരെങ്കിലുമോ അതിന് ഒരു പ്രശ്‌നമായിരുന്നില്ല. ഈ അവഗണനകള്‍ക്കിടയിലാണ് പെട്ടന്ന് ഒരുദിവസം അത്ഭുതംപോലെ പൂച്ച പടിയിറങ്ങിയത്.
അത് കാട് കയറിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അവന്റെ പ്രകൃതം കണ്ടാല്‍ അവന്‍ ഒരിക്കലും ജീവിതത്തിന്റെ മറുഭാഗം ആഗ്രഹിച്ചിരുന്നതായി തോന്നില്ലായിരുന്നു. സംതൃപ്തമായത് മാത്രം സ്വീകരിക്കുന്ന ഒരു ജന്മം. അത് വേണ്ടന്നു വെച്ചിട്ടാണ് പൂച്ച കാട് കയറിയത്. ആഴ്ച്ചകള്‍കൊണ്ട് പൂച്ചയെ അവള്‍ മറന്നു. അതിനിടയില്‍ അത് മടങ്ങിയെത്തിയത് അവളെ ഞെട്ടിക്കുകയും ചെയ്തു.
–
ഇംത്യാസിന് പട്ടണത്തിലെ ഒരു ചെരിപ്പ് കടയില്‍ സെയില്‍സ്മാന്റെ ജോലിയായിരുന്നു. പാതി വഴിയില്‍ അവന്‍ പഠിത്തം ഉപേക്ഷിച്ചു. അന്ത്രുമാന്റെ മകന്‍ ജബ്ബാറാണ് അവനോട് ഇനി പഠിക്കേണ്ട് പറഞ്ഞത്. അവനും പഠിക്കുന്നതില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ഒന്നു രണ്ടു കടകളില്‍ ചെറിയ ജോലികള്‍ ചെയ്ത ശേഷമാണ് പുതിയ കടയില്‍ ജോലി കിട്ടിയത്.
ഇംത്യാസ് തിരികെ നാട്ടിലേക്ക് വന്നിറങ്ങിയതിന് രണ്ടു ദിവസങ്ങള്‍ക്കുശേഷം സുകന്യ പട്ടണത്തിലേക്ക് അവന്‍ കയറിയ അതേ ബസ്സിലാണ് പോയത്. സ്റ്റാന്‍ഡ് അടുക്കും മുന്‍പുള്ള സ്റ്റോപ്പില്‍ അവന്‍ ഇറങ്ങി. അവിടെ അവന്‍ ജോലി ചെയ്യുന്ന കട അവള്‍ കണ്ടുവച്ചു. കടയിലുള്ള എല്ലാവരും യൂണിഫോം ധരിച്ചിരുന്നച് കൊണ്ട് കട കണ്ടെത്തുതില്‍ അവള്‍ക്ക് പ്രയാസം നേരിട്ടില്ല.
പട്ടണത്തില്‍ വരുമ്പോഴെല്ലാം അവള്‍ കടയുടെ ചില്ലുപാളിയിലൂടെ അകത്തേക്ക് നോക്കും. ചെരുപ്പ് വാങ്ങാന്‍ വരുവരെ കാത്ത് ഇംത്യാസ് അടക്കമുള്ളവര്‍ ചില്ലുവാതിലിന് പിന്നില്‍ കാത്തു നില്‍ക്കുന്നതും ഓരോരുത്തരായി ഇടപാടുകാര്‍ക്കൊപ്പം അകത്തേക്ക് പോകുന്നതും സുകന്യ നോക്കി നിന്നു. ഒടുവില്‍ ഒരുദിവസം അവളും ചില്ലുഭിത്തി മറികടക്കാന്‍ ധൈര്യം കാണിച്ചു. അവള്‍ക്കു കിട്ടിയത് മറ്റൊരാളെയാണ്. അവള്‍ പെട്ടന്ന് തിരികെ ഇറങ്ങിപ്പോന്നു.
തൊട്ടടുത്ത ദിവസം അവള്‍ കാത്തു നില്‍ക്കുന്നവരുടെ നിരനോക്കിയാണ് അകത്ത് കടന്നത്. ഇംത്യാസ് മുന്നിലെത്തിയപ്പോള്‍ അവള്‍ കടയ്ക്കുള്ളിലേക്ക് കയറി. അവന് അവളെ തിരിച്ചിറിയാനായില്ല. മുല്ലവള്ളികളുടെ മതിലിന് അവള്‍ മനസ്സുകൊണ്ടു നന്ദി പറഞ്ഞു. അവന്‍ അവളെ നോക്കി ചിരിച്ചു. എല്ലാ ഇടപാടുകാര്‍ക്കും കൊടുക്കു ഒരു ചിരി എതിനപ്പുറം ഒന്നുമില്ലായിരുു അതില്‍. അവര്‍ സ്ത്രീകളുടെ ചെരിപ്പുകളുള്ള സെക്ഷനിലേക്ക് നീങ്ങി.
“ഇല്ല, എനിക്ക് ആണുങ്ങളുടെ ചെരിപ്പാണ് വേണ്ടത്” അവള്‍ ഒച്ച താഴ്ത്തി പറഞ്ഞു.
“ഓ, ശരി” അവന്‍ മറുവശത്തേക്ക് വിരല്‍ചൂണ്ടി അവള്‍ക്കു മുന്‍പേ നടന്നു.
“ഏത് തരം ചെരിപ്പാണ്, ചെരിപ്പല്ലേ, ഷൂസ് അല്ലല്ലോ, അതാണെങ്കില്‍ മോളില് …”
“അല്ല, ചെരിപ്പാണ്” അവനെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവള്‍ പറഞ്ഞു.
“ഏത് വെല വരെ ആകാം?”
അവള്‍ അതിന് പെട്ടന്ന് ഒരു മറുപടി പറഞ്ഞില്ല. കുറച്ച് ആലോചിച്ചിട്ടു പറഞ്ഞു.
“ഞാന്‍ നോക്കിട്ട് പറയാം”
അയാള്‍ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു. അവള്‍ ചെയ്യാന്‍ പോകുന്നത് എന്താണെ് നോക്കി നിന്നു. ഏതാനും ചെരിപ്പുകള്‍ എടുത്ത് നോക്കിയതല്ലാതെ അവളുടെ ഭാഗത്ത് നിന്ന് മറ്റൊരു നീക്കവും കാണാഞ്ഞതുകൊതുകൊണ്ട് അവന്‍ ഇടപെട്ടു.
“ഏത് പ്രായത്തിലുള്ളയാളാണ്, ഫുട്‌സൈസ് അറിയുമോ?”
“തനിക്ക് എന്ത് പ്രായമാണ്” അവള്‍ ചോദിച്ചു.
“എന്റെയോ?” അവന്‍ തിരികെച്ചോദിച്ചു
“അതേ, നിങ്ങളുടെ അളവ് എത്രയാ”
“എന്നെപ്പോലിരിക്കുന്ന ആള്‍ക്കാണോ?”
“അതേ” അവള്‍ ചിരിച്ചു.
“8 മതിയാകും” അവന്‍ ചെരിപ്പുകളുടെ മറ്റൊരു സെക്ഷനിലേക്ക് നീങ്ങി. അതില്‍ നിന്ന് ഏതാനും മോഡലുകള്‍ വലിച്ച് താഴേക്കിട്ടു. ഓരോന്നായി അവളെ കാണിച്ചു. അവള്‍ ഒന്നിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് തൂവാലകൊണ്ടു മുഖം തുടച്ചു.
“നിങ്ങളൊരെണ്ണം ഇടാമോ?” അവന്‍ നീട്ടീയ ചെരിപ്പുകളില്‍ ഒന്ന് തിരികെനല്‍കി അവള്‍ ചോദിച്ചു.
അവന്‍ അതുപോലെ ചെയ്തു.
“പാകമാണോ?”
“അതേ… പക്ഷേ, കൊറച്ച് ടൈറ്റ് ആണ്, പതിയെ ശരിയാകും. ഇപ്പോഴത്തെ ചെരിപ്പെല്ലാം ഇങ്ങനെയാണ്”
“എന്താ അതിന്റെ വെല?”അവള്‍ തിരക്കി
“590 വരും മാഡം, ടാക്‌സ് ഉണ്ടാകും, ബില്ലടിക്കുമ്പോള്‍ ചെലപ്പോ കൂടും. കൃത്യം ഞാന്‍ നോക്കിപ്പറഞ്ഞാല്‍ മതിയോ. ഇത് ഉറപ്പിച്ചെങ്കില്‍ ഞാനിപ്പോ ചോദിച്ചുപറയാം”
“നീ… ഞാന്‍ ഇത് വാങ്ങിത്തന്നാല്‍ നിങ്ങള്‍ ഇടുമോ?”
അതെവിടം കൊണ്ടാണ് ചോദിച്ചതെന്ന് അവള്‍ക്കുറപ്പില്ലായിരുന്നു. ചുണ്ടുകളല്ല അവളുപയോഗിച്ച അവയവമെന്ന് അവള്‍ക്കുറപ്പായിരുന്നു. പക്ഷേ അവളുടെ വാക്കുകള്‍ പതറിയില്ല. അവന്‍ അത് കേള്‍ക്കുകയും ചെയ്തു. പക്ഷേ, വാക്കുകള്‍ അവളില്‍ നിന്ന് പുറപ്പെട്ടതിന് ശേഷമുള്ള നിമിഷങ്ങളില്‍ അവള്‍ ഞെട്ടിവിറച്ചുപോയി. അവള്‍ക്ക് ഓടാന്‍ കഴിയുമായിരുന്നെെങ്കില്‍ അവളത് ചെയ്‌തേനെ. പക്ഷേ, തന്റെ വാക്കുകള്‍ അവനില്‍ എന്ത് ചലനമാണ് ഉണ്ടാക്കിയതെന്ന് അവള്‍ക്കറിയണമായിരുന്നു. അവള്‍ അപ്പോള്‍ നാണം കെടാനും തയാറായിരുന്നു. സത്യത്തില്‍ അവള്‍ക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ലായിരുന്നില്ല. ഈ വാക്കുകള്‍ക്ക് പുറത്തേക്കുവരാന്‍ മറ്റൊരു നല്ല സന്ദര്‍ഭവും അവള്‍ പ്രതീക്ഷിച്ചിരുന്നുമില്ല.
“എനിക്കോ?” അവന്‍ ഞെട്ടല്‍ മറച്ചുവെച്ചു ചോദിച്ചു.
“ങും”
അവന്റെ കണ്ണുകള്‍ കുഴികളില്‍ കിടന്നു ഞെരുങ്ങി. പുരികങ്ങള്‍ തമ്മില്‍ച്ചേരാന്‍ മത്സരിച്ചു. അവന്‍ ഉത്തരങ്ങളെക്കുറിച്ച് ആലോചിച്ചില്ല. അവളെയും ചെരിപ്പിനെയും കുറച്ചു നേരത്തേക്ക് മാറിമാറി നോക്കി.
“ആ… എനിക്ക് ചെരിപ്പുണ്ട്. തമാശയായിട്ടാണോ”
“വേണ്ട,- അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു. -എനിക്ക് വേണ്ട, എനിക്ക് അത് ഇഷ്ടപ്പെട്ടില്ല”
അവള്‍ വേഗത്തില്‍ കടയില്‍ നിന്ന് ഇറങ്ങിയോടി.
വൈകീട്ട് അവന്‍ കടയില്‍ നിന്ന് തിരികെ വരുമ്പോള്‍ സുകന്യയെ അവളുടെ വീടിനു മുന്‍പില്‍ കണ്ടു. അവന് ഞെട്ടലുണ്ടായില്ല. അവളെ ഉടന്‍ കാണുമെന്ന് അവനുറപ്പായിരുന്നു. ഇംത്യാസ് അവളുടെ വീടിന് മുിലൂടെ നടുപോകുമ്പോള്‍ അവള്‍ റോഡിലേക്കിറങ്ങി നില്‍പ്പായിരുന്നു. എന്നെ കണ്ടോളൂ എന്ന മട്ടില്‍.
അവള്‍ക്ക് അവനോട് തീവ്രമായ അനുരാഗമൊന്നുമില്ലായിരുന്നു. പക്ഷേ, അവളുടെ മനസ്സ് വെമ്പിക്കൊണ്ടിരുന്നു. ഇംത്യാസ് ഒരു കാഴ്ച്ചയാണെന്ന് അത് അവളെ പഠിപ്പിച്ചു. അവള്‍ വെറുതെ നോക്കിയിരുന്നു. അവന്‍ തിരികെ അധികാരം എടുക്കും മുന്‍പ് അവനെ തളര്‍ത്തുകയായിരന്നു അവളുടെ നോട്ടങ്ങള്‍.
രണ്ട് ദിവസങ്ങള്‍ക്കുശേഷം അവന്‍ അവളെ തിരികെ ശ്രദ്ധിക്കാന്‍ തുടങ്ങി. പ’ണത്തില്‍വെച്ചും നാ’ിലും അവളുടെ പിന്‍നോ’ങ്ങളെ അവന്‍ തടസ്സപ്പെടുത്തി. അവള്‍ക്കും മടുത്തു തുടങ്ങിയിരുു. നോ’ങ്ങളില്‍ നഷ്ടപ്പെടു ഒരുപാട് നിമിഷങ്ങള്‍. അകലം ഒരു ബാധ്യതയാണ്. അടുത്തേക്ക് നീങ്ങി നില്‍ക്കാമെങ്കില്‍, അടുത്തറിയാനാകുമെങ്കില്‍ അതല്ലേ നല്ലത്. ദൂരെക്കാഴ്ച്ചകള്‍ക്ക് എന്താണ് രസം? അവള്‍ക്ക് മടുത്തു തുടങ്ങി.
ദിവസങ്ങളെടുത്തു അവര്‍ സംസാരിക്കാന്‍. സംസാരിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്കു തോന്നി വേണ്ടിയിരുില്ലെന്ന്. അവള്‍ ഉദ്ദേശിച്ചതുപോലെയൊന്നും അവന്‍ സംസാരിക്കുന്നില്ല. അവള്‍ സങ്കല്‍പ്പിച്ചതെയല്ല അവന്റെ ഇഷ്ടങ്ങള്‍. അവളെപ്പോലെ സംസാരിക്കാന്‍, അവള്‍ ഇഷ്ടപ്പെടുന്നതൊന്നും ഇഷ്ടപ്പെടാന്‍ അയാള്‍ക്കു പറ്റുില്ല.
“നമുക്ക് മിണ്ടാതിരിക്കാം” അവള്‍ പറഞ്ഞപ്പോള്‍ ഇംത്യാസിന് പുരികങ്ങളെ വീണ്ടും കൂട്ടിമുട്ടിക്കേണ്ടി വന്നു. അവന് അതിന്റെ അര്‍ഥം മനസ്സിലായില്ല.
“നിനക്ക് ഇഷ്ടമല്ലേ എന്തെ” അവന്‍ ചോദിച്ചു
“ങും”
“പിന്നെ മിണ്ടാതിരിക്കാന്‍?”
“മിണ്ടിയാല്‍ ഇഷ്ടം പോയാലോ”
“ഞാന്‍ സഹിച്ചു”
“എനിക്ക് ഇഷ്ടമുള്ളതുപോലെ മിണ്ടാന്‍ പറ്റുമോ?”
“എങ്ങനെ?” അവന്റെ ക്ഷമ നശിച്ചുകൊണ്ടിരുന്നു
“നിനക്ക് മനസ്സിലാകില്ല”
“എന്ത് മനസ്സിലാകില്ല”
“വേണ്ട… നിര്‍ത്ത്”
അവള്‍ വീട്ടിലേക്ക് പോയി.
അവള്‍ ചിന്തിക്കാന്‍ തുടങ്ങി. അവള്‍ക്ക് ഇറക്കിവെക്കാന്‍ കഴിയാത്ത ഭാരമായി അത് മാറിയിരുന്നു. എല്ലാം എങ്ങോട്ടാണ് ഒഴുകുന്നത്? തൃഷ്ണകളിലേക്ക്. അവള്‍ ജനാലയിലൂടെ നോക്കി. ഇംത്യാസിനെ കാണാം. അവള്‍ക്ക് ശരീരത്തോട് കൊതി തോന്നി. അവളുടെ കൈകള്‍, അവളുടെ മാറിടം, ഉറക്കംവിട്ടുണര്‍ന്ന പോലെ മുലകള്‍. വേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന അവളുടെ ശരീരം. അവളതിനെ ഇംത്യാസിനോട് ചേര്‍ത്തുവച്ചു. ജിജ്ഞാസയുടെ വിറ അവളുടെ അവയവങ്ങളിലൊന്നിനെ ചലിപ്പിച്ചുകൊണ്ടിരുന്നു.
“കാടുകയറിയ പൂച്ചകള്‍ തിരികെ വരുത് എന്തിന്റെ ലക്ഷണമാണ് അമ്മേ?” അവള്‍ ചോദിച്ചു.
“ആ…”
“ഉത്തരമില്ലേ?”
പൂച്ച അവള്‍ക്കു പിന്നാലെ വീട്ടിലേക്ക് കയറി വന്നു. അമ്മ അവളെ വിലക്കി. പൂച്ചകളെ മുറിയിലിട്ട് അടയ്ക്കരുത്. പൂച്ചകള്‍ക്കൊരു വിചിത്രസ്വഭാവമുണ്ട്. ഒറ്റയ്ക്ക് ഒരു മുറിയില്‍ അകപ്പെട്ടാല്‍ അവയുടെ സ്വഭാവം മാറും. അത് മനുഷ്യനെ ആക്രമിക്കും. പൂച്ചയ്ക്ക് പുറത്തു കടക്കാന്‍ കുറച്ചു സ്ഥലം മതി. അതുകൂടെയില്ലാത്ത മുറികളില്‍ പൂച്ചയ്ക്ക് ഭ്രാന്ത് പിടിക്കും. മനുഷ്യര്‍ക്കുമേല്‍ പൂച്ച ചാടിവീഴും, മാന്തിപ്പറിക്കും ചിലപ്പോള്‍ കൊന്നു കളയും. പൂച്ചകളെ അടച്ചിട്ട മുറികളിലേക്ക് വിളിച്ചു കയറ്റരുത്.
എന്തിനാണ് പൂച്ച അടച്ച മുറിയില്‍ നിന്ന് പുറത്തു കടക്കാന്‍ ആഗ്രഹിക്കുത്. സ്ഥായിയായ വ്യസനത്തിനൊപ്പം പൂച്ചകള്‍ ഒറ്റപ്പെടലിനെ വെറുക്കുന്നു. എല്ലാ പൂച്ചകളും അങ്ങനെയാകണമെന്നില്ല, അവള്‍ ചിന്തിച്ചു.
മറ്റുള്ളവര്‍ക്കുവേണ്ടി കാറിന്റെ ചക്രത്തിന് തലവെച്ച തള്ളപ്പൂച്ചയുടെ കുഞ്ഞുങ്ങളാകാം അത്. ആള്‍ക്കൂട്ടത്തില്‍ തനിച്ചായിപ്പോയ പൂച്ചകള്‍ക്ക് ഇനിയും അവരുടെ ഭൂതകാലത്തിലേക്ക് പോകാന്‍ ഇഷ്ടമുണ്ടാകില്ല. സുകന്യ ഓര്‍ത്തു.
ഇംത്യാസിനെ അവള്‍ കാണാറുണ്ടായിരുന്നില്ല. അവളുടെ വീടിന് മുമ്പില്‍ അവന്‍ ഇടയ്ക്ക് കാത്തു നിന്നു. ബസ് സ്റ്റോപ്പിലും അവന് മുഖം കൊടുക്കാന്‍ അവള്‍ നിന്നില്ല. നീര്‍ക്കോള് പിടിച്ച ഒരു ദിവസം വീട്ടില്‍ അവള്‍ ഒറ്റയ്ക്കായപ്പോള്‍ സകല തലവേദനകള്‍ക്കും ഒപ്പം ഇംത്യാസിനെക്കുറിച്ചുള്ള ചിന്തകളും അവളുടെ നെറ്റിയില്‍ വടിഞ്ഞു.
രാവിലെ കടയിലേക്ക് അവന്‍ നടന്നു പോകുന്നത് അവള്‍ വീട്ടില്‍ നിന്ന് ഒളിച്ചിരുന്നു കണ്ടു. അകലത്തെക്കുറിച്ച് അവള്‍ക്ക് വിഷമം തോന്നി. ഉച്ചയ്ക്ക് അപ്രതീക്ഷിതമായി അവന്‍ തിരികെ വരുന്നതും അവള്‍ കണ്ടു. അവളുടെ അടിവയറ്റില്‍ തീപിടിച്ചു. ഇടയ്ക്ക് അവന്റെ നോട്ടങ്ങള്‍ സുകന്യയുടെ വീട്ടിലേക്ക് നീണ്ടു. അവള്‍ ഭയന്നുപോയി. അവള്‍ക്ക് അവനെ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
അവള്‍ മുകള്‍ നിലയിലേക്ക് പോയി. ഒരു ജനാല തുറിന്നിട്ടു. അതിലൂടെ അവനെ നിരീക്ഷിച്ചു. ഇടയ്ക്ക് ഒരു നോട്ടം പാളിയപ്പോള്‍, അവര്‍ പരസ്പരം കണ്ടു. അവന്‍ വേലിപ്പടര്‍പ്പുകള്‍ കടന്ന് അവളുടെ വീടിന് പിന്നിലെത്തി. അവള്‍ ഭയുന്നപോയി. ഭയം പക്ഷേ അവളെ ധൈര്യമുള്ളവളാക്കി. വാതില്‍ തുറന്ന് അവനെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ എന്താണ് അവള്‍ ആഗ്രഹിക്കുന്നതെന്ന് അവളെ ബോധ്യപ്പെടുത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല.
“എന്താ നിനക്ക് പറ്റിയത്?” അവന്‍ ആകാംഷകളെയെല്ലാം തിന്നുകളഞ്ഞ് ചോദിച്ചു.
“പ..നിയാണ്…” അവള്‍ പറയാന്‍ ശ്രമിച്ചു.
“അതല്ല, എന്നോട് എന്താണ് നീ സംസാരിക്കാത്തത്. നിനക്ക് ഇത് മടുത്തോ?”
“അറിയില്ല”
“എന്തറിയില്ല”
“നീ പൊയ്‌ക്കോ” അവള്‍ പിറുപിറുക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
“നീയാണെന്നെ വിളിച്ചത്… അല്ലേ,” അവന്‍ പ്രതിഷേധിച്ചു.
“ഇല്ല” അവള്‍ പറഞ്ഞു.
-നിനക്ക് എന്താ പറ്റിപ്പോയത്?-
“ഒന്നുമില്ല”
“ഇല്ലാ എന്തോ ഉണ്ട്. എന്താണ് അമ്മ പറഞ്ഞത്?”
“എനിക്ക് തെറ്റിപ്പോയി”
“എന്ത്?”
“ഞാന്‍ ഇങ്ങനെയല്ല വിചാരിച്ചത്”
“എന്നെപ്പറ്റിയോ?” അവന്‍ ചോദിച്ചു
“ങും”
“എനിക്ക് യോഗ്യതയില്ലെന്നാണോ”
“അല്ല… എനിക്ക് അറിയില്ല.. മതി നിര്‍ത്താം”
“നീ എപ്പോഴും ഇങ്ങനെ ഒളിച്ചോടൂവാ, നീ എന്നെ ഒഴിവാക്കുവാ.. അല്ലെങ്കില്‍ പിന്നെ എന്താ. എന്നെ അറിയില്ലപോലും.” അവന്‍ പരാതിപ്പെട്ടു.
അവള്‍ അകന്നു നിന്നു, കൂടുതല്‍ അടുക്കാതിരിക്കാന്‍. അവളുടെ കണ്ണ് നനഞ്ഞു. അവന്‍ വിരലുകള്‍കൊണ്ട് അവളുടെ മുഖത്ത് കടന്നുപിടിച്ചു. അവള്‍ നിന്നു വിറച്ചു. ആള്‍ക്കൂത്തില്‍ ഒറ്റപ്പെട്ടുപോയ കൊച്ചുകുട്ടിയുടെ കൈവിരലുകള്‍ തേടുന്നതെന്താണ്. വിറച്ചു വിറച്ചു അവള്‍ മതിലിനോട് ചേർന്നു നിന്നു. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഇംത്യാസിന്റെ ചെറിയ വിരലുകള്‍ അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. ഉപേക്ഷച്ചിട്ടുപോയവരുടെ രേഖാചിത്രം വരയ്ക്കും പോലെ അവന്റെ വിരലുകളുടെ ചലനങ്ങള്‍.
രണ്ടു ശക്തികള്‍ അവള്‍ക്കുള്ളില്‍ നിന്ന് പോരടിക്കുകയായിരുന്നു. അവളെ പൊതിയുന്ന കൈകളെ ഒരേസമയം സ്വീകരിക്കാനും അകറ്റാനും അവള്‍ക്കു തോന്നി. അവര്‍ വെറും നിലത്തേക്ക് കിടന്നു. അയച്ചുമാത്രം ഉടുക്കാറുള്ള അവന്റെ മുണ്ട്് അവള്‍ക്ക് ഊഹിച്ചെടുക്കാവുന്നതിനും അപ്പുറത്തെവിടെയോ വിടര്‍ന്നു കിടപ്പായിരുന്നു.
അവന്റെ കൈകളുടെ സഞ്ചാരം അവള്‍ ശ്രദ്ധിച്ചു. അവന്റെ അരയ്ക്ക് കീഴ്‌പോട്ടു നോക്കാന്‍ അവള്‍ക്ക് മടിയായിപ്പോയി. കാഴ്ച്ച അവിടെ അവസാനിക്കണമെന്ന് അവള്‍ വെറുതെ നിനച്ചു. അവന്റെ വിരലുകള്‍ക്ക് എത്താവുന്ന ദൂരംപോലും അവളുടെ കണ്ണുകള്‍ക്ക് പ്രാപ്യമായിരുന്നില്ല. അവള്‍ കീഴ്‌പ്പെട്ട് മണ്ണിന്റെ തണുപ്പിലും ഇംത്യാസിന്റെ ചൂടിനും നടുവില്‍ ഞെരുങ്ങിക്കിടന്നു. പനിച്ചൂട് ശരീരത്തിന് പുറത്തേക്ക് പോകുന്നതായി അവള്‍ക്കു തോന്നി. ഇംത്യാസിന്റെ ചുണ്ടുകളില്‍ അവളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ കാല്‍ വിരലുകളില്‍ നിന്ന് ഹൃദയം മുകളിലേക്ക് നീങ്ങുകയാണ്. അവള്‍ ഞരക്കങ്ങളിലൂടെ ആ യാത്രയില്‍ ഒപ്പം ചേര്‍ന്നു.
വിയര്‍പ്പ് പൊടിഞ്ഞപ്പോള്‍ ഇംത്യാസ് അത് വിരലുകള്‍കൊണ്ട് ഒപ്പിയെടുത്തു. അവര്‍ പരസ്പരം നോക്കിയിരുന്നു. അവര്‍ പരസ്പരം സ്വന്തം ശരീരങ്ങളിലേക്ക് നോക്കി. എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു. അതിന്റെ ജാള്യത മുഖങ്ങളില്‍ നിന്ന് രണ്ടുപേര്‍ക്കും ഒരുപോലെ വായിച്ചെടുക്കാമായിരുന്നു. ഇതെല്ലാം ആരാണ് ചെയ്യിക്കുന്നത്. അവരുടെ മുഖഭാവങ്ങള്‍ സ്വയം ചോദിച്ചു.
ചോദ്യങ്ങളുടെയും അരക്ഷിതത്വത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കെ അവന്‍ അവളെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തി. ഇരുവര്‍ക്കുമിടയില്‍ ഒരുമിക്കാന്‍ ഒരിടം അവളില്‍ അവന്‍ കണ്ടെത്തിയിരിക്കുന്നു. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചപ്പോള്‍ അവന്‍ അവളുടെ ഉള്ളിലേക്ക് കയറിപ്പോയി. അവന്‍ അവള്‍ക്കുള്ളില്‍ പരതി. അവള്‍ സംശയങ്ങളുടെ ഒരു കെട്ടയച്ചു. നെടുവീര്‍പ്പുകളും വിയര്‍പ്പു ഗന്ധവും അന്തരീക്ഷത്തില്‍ തങ്ങി നിന്നു. അവരാ കിടപ്പ് തുടര്‍പ്പോള്‍ അപ്രതീക്ഷിതമായി പൂച്ചകള്‍ മുറിയിലേക്ക് കടുന്നവന്നു. അവള്‍ ഞെട്ടിയെഴുന്നേറ്റ് പുതപ്പ് എടുത്തു പുതച്ചു. പൂച്ചകള്‍ സ്തബധരായി നോക്കി നിന്നശേഷം മുറിവിട്ടു പോയി. മിനിറ്റുകള്‍ക്കുശേഷം പൂച്ചകളെക്കാള്‍ വേഗത്തില്‍ ഇംത്യാസും മതില്‍ച്ചാടി വീട്ടിലേക്ക് തിരികെപ്പോയി.
ശരീരം പഴയതുപോലെ ആകുന്നുവെന്ന് തോന്നിയതുവരെ അവള്‍ വിശ്രമിച്ചു. എങ്കിലും അവള്‍ക്ക് പേടിയായിരുന്നു. അവള്‍ വീടിനുള്ളില്‍ അടച്ചിരുന്നു. അവളുടെ മനസ്സില്‍ മറ്റൊന്നും വന്നില്ല.
ദിവസങ്ങള്‍ക്കുശേഷം അവള്‍ ജനാലകള്‍ തുറന്നിട്ടപ്പോള്‍ എത്തി നോക്കാന്‍ ഇംത്യാസ് ഉണ്ടായിരുന്നില്ല. അവള്‍ പട്ടണത്തില്‍ എത്തിയപ്പോള്‍ ചെരിപ്പ് കടയിലെ ജോലി നിര്‍ത്തി അവന്‍ പോയിരുന്നു. ജനാലകളിലൂടെ അവള്‍ ഇടയ്ക്ക് ഇടയ്ക്ക് നോട്ടങ്ങളയച്ചു. ഉത്തരങ്ങളില്ലാത്തത് കൊണ്ട് അവള്‍ അമ്മയെ സമീപിച്ചപ്പോള്‍ അന്ത്രുമാന്‍ അവനെ തിരികെ മകന്റെ അടുക്കലേക്ക് അയച്ചെന്ന്് അമ്മ പറഞ്ഞു. എന്തുകൊണ്ടെന്ന് അവള്‍ ചോദിച്ചില്ല. അവള്‍ ചിന്തകളില്‍ നിന്ന് രക്ഷപെടാന്‍ പൂച്ചകളിലേക്ക് തിരിഞ്ഞു. അവള്‍ പൂച്ചകളെ എണ്ണിയപ്പോള്‍ കാടിറങ്ങിയ പൂച്ചയും അപ്രത്യക്ഷനായിരിക്കുന്നു. അത് അവള്‍ അമ്മയോട് സൂചിപ്പിച്ചു.
“ആ കണ്ടന്‍പൂച്ച പോയി. അമ്മേ, അത് പോയി” അവള്‍ അമ്മയ്ക്ക് കാതോര്‍ത്തു.
“ഇനി അത് വരില്ല… ഇപ്പഴായിരിക്കും കാട് കയറാനുള്ള നേരം, പോട്ടെ ജന്തു.”
(2017)
Featured Image: Eyes of Cat. Credit: Desktopimages[dot]com